സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം; ബിൽ നിയമസഭയിൽ പാസാക്കി

ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന നിയമസഭയിൽ പാസായി. ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച്, സർക്കാർ ടെൻഡറുകളിൽ മുസ്ലീം കരാറുകാർക്ക് നാല് ശതമാനം സംവരണം ലഭിക്കും.
രണ്ട് കോടിയിൽ താഴെയുള്ള കരാറുകൾക്ക് മാത്രമാണ് നിയമം ബാധകമാകുക. ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങൾക്ക് കരാർ ലഭിക്കുന്നതിൽ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്‌ലിം വിഭാഗം സിദ്ധരാമയ്യ സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ബിൽ പാസാക്കിയത്.
അതേസമയം ബില്ലിനെ ബിജെപി ഭരണഘടനാ വിരുദ്ധം എന്ന് വിശേഷിപ്പിക്കുകയും നിയമപരമായി അതിനെ വെല്ലുവിളിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ബിജെപി നേതാക്കൾ സഭയുടെ നടുത്തളത്തിൽ ഇരച്ചുകയറി ഭരണകക്ഷിയായ സിദ്ധരാമയ്യ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. കൂടാതെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറി പ്രതിഷേധം ശക്തമാക്കി. തുടർന്ന് ബിജെപി നേതാക്കൾ സംവരണ ബിൽ വലിച്ചുകീറി സ്പീക്കർക്ക് നേരെ പേപ്പറുകൾ എറിഞ്ഞു.
The #KarnatakaAssembly passes the Karnataka Transparency in Public Procurement Amendment Bill to grant a 4% reservation to Muslims in public contracts.
The amendment reserves 4% of Civil works contracts up to Rs 2 crore and goods and services contracts worth up to Rs 1 crore for… pic.twitter.com/Df6QHELQMc
— All India Radio News (@airnewsalerts) March 21, 2025
TAGS: KARNATAKA | RESERVATION
SUMMARY: Karnataka Assembly passes muslim reservation bill



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.