ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടി


ബെംഗളൂരു: ജോലി സമയത്ത് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. സർക്കാർ ഡോക്ടർമാർ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ജോലി ചെയ്യണമെന്നും, ഈ സമയം സ്വകാര്യ പ്രാക്ടീസ് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് തടയാൻ സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിക്കാൻ എല്ലാ സർക്കാർ ആശുപത്രികളുടെയും മേധാവികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇനി മുതൽ, ഡോക്ടർമാർ ഒരു ദിവസം നാല് തവണ ബയോമെട്രിക് സംവിധാനത്തിലൂടെ അവരുടെ ഹാജർ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ് എന്നും മന്ത്രി വ്യക്തമാക്കി.

രാവിലെ 9, ഉച്ചയ്ക്ക് 2, ഉച്ചയ്ക്ക് 3, വൈകുന്നേരം 4 എന്നീ സമയങ്ങളിൽ ഹാജർ രേഖപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ശമ്പളം നൽകുക. ഇതിന് പുറമെ ഹുബ്ബള്ളി, മൈസൂരു, കലബുർഗി എന്നിവിടങ്ങളിലേക്ക് കാൻസർ പരിചരണ ചികിത്സ സർക്കാർ വ്യാപിപ്പിക്കുമെന്ന് ഡോ. പാട്ടീൽ പറഞ്ഞു. വിവിധ ഘടകങ്ങൾ പ്രകാരം നിർധനരായ ആളുകൾക്ക് ശ്വാസകോശം മാറ്റിവയ്ക്കലിന് 15 ലക്ഷം രൂപയും, ഹൃദയം മാറ്റിവയ്ക്കലിന് 18 ലക്ഷം രൂപയും, മജ്ജ മാറ്റിവയ്ക്കലിന് 21 ലക്ഷം രൂപയും സർക്കാർ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS:
SUMMARY: No doctors not allowed private practice during working hours


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!