ഘോഷയാത്രക്കിടെ രഥം വീണ് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ക്ഷേത്ര ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ബെംഗളൂരു സ്വദേശിനി ജ്യോതിയാണ് (16) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തമിഴ്നാട് സ്വദേശി രോഹിത് (26) ശനിയാഴ്ച വൈകീട്ടോടെ മരണപ്പെട്ടിരുന്നു.
ആനേക്കൽ താലൂക്കിലെ ഹുസ്‌കൂരിൽ ശനിയാഴ്ച നടന്ന മദ്ദൂരമ്മ ക്ഷേത്ര മേളയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്ര രഥം നിയന്ത്രണം തെറ്റി ഭക്തരുടെ മേൽ വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഘോഷയാത്ര നടക്കുന്നതിനു സമീപം ഓട്ടോറിക്ഷയിലായിരുന്നു ജ്യോതി ഉണ്ടായിരുന്നത്. രഥം ഓട്ടോയ്ക്ക് മുകളിലേക്ക് വീണതോടെ ജ്യോതിക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
മദ്ദൂരമ്മ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന 100 അടി ഉയരമുള്ള രഥമാണ് തകർന്നത്. പ്രതികൂല കാലാവസ്ഥ കാരണം ഉദ്യോഗസ്ഥർ ശേഷിച്ച എല്ലാ രഥങ്ങളും പൊളിച്ചുമാറ്റി. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താത്തതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ രീതിയില്‍ രോഷം ഉയർന്നിട്ടുണ്ട്. ചികിത്സയിൽ വഴിയോരക്കച്ചവടക്കാരും ദിവസവേതനക്കാരും ഉൾപ്പെടെ നിരവധി പേർ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. ഭരണകൂടം സാമ്പത്തിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇരകളുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾ ആരോപിച്ചു.
TAGS: TEMPLE | ACCIDENT
SUMMARY: One more dies in temple chariot accident



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.