സ്കൂളിൽ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിലെ റെസിഡൻഷ്യൽ സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ ആകെ മരണം രണ്ടായി. നമിബ് എന്ന വിദ്യാർഥിയാണ് മരിച്ചത്. മൈസൂരുവിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയവേ നമിബിന്റെ ആരോഗ്യ നില വഷളാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.
അരുണാചൽ പ്രദേശ് സ്വദേശിയായ കെർലാങ് (13) ഞായറാഴ്ച മരിച്ചിരുന്നു മരിച്ചത്. മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു സംഭവം. 28 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി മലവള്ളിയിൽ നിന്നുള്ള ബിസിനസുകാരൻ സ്കൂൾ കുട്ടികൾക്കായി ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിൽ വിദ്യാർഥികൾക്ക് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് ചില വിദ്യാർഥികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
സംഭവത്തിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിസിനസുകാരൻ പുഷ്പേന്ദ്ര കുമാർ, സിദ്ധരാജു, കൃഷ്ണ, വിദ്യാഭ്യാസ സ്ഥാപന മേധാവി ലങ്കേഷ്, സെക്രട്ടറി ജഗദീഷ്, സ്റ്റാഫർ അഭിഷേക് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ മലവള്ളി ഡെപ്യൂട്ടി എസ്പിയുടെ കീഴിൽ പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പ്രത്യേക സംഘം രൂപീകരിച്ചു.
TAGS: FOOD POISON
SUMMARY: Food poisoning, One more student of Malavalli pvt residential school dies in Mysuru hospital



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.