സ്കൂളിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർഥി മരിച്ചു, 29 പേർ ആശുപത്രിയിൽ

ബെംഗളൂരു: സ്കൂൾ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥി മരിച്ചു. മാണ്ഡ്യ മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. അരുണാചൽ പ്രദേശ് സ്വദേശിയായ കെർലാങ് (13) ആണ് മരിച്ചത്. 29 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി മലവള്ളിയിൽ നിന്നുള്ള ബിസിനസുകാരൻ സ്കൂൾ കുട്ടികൾക്കായി ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിൽ വിദ്യാർഥികൾക്ക് ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് ചില വിദ്യാർഥികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ വിദ്യാർഥികളുടെ ആരോഗ്യനില കൂടുതൽ വഷളായെങ്കിലും, സ്കൂൾ ഭരണകൂടം അശ്രദ്ധ കാണിക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തില്ല. തുടർന്ന് ഞായറാഴ്ച കുട്ടികളുടെ രക്ഷിതാക്കൾ ഇടപെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പേ തന്നെ ഒരു വിദ്യാർഥി മരണപ്പെടുകയായിരുന്നു. രോഗബാധിതരായ മറ്റ് മലവള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചില വിദ്യാർഥികളുടെ ആരോഗ്യനില അതീവ ഗുരുതരമായ അഞ്ച് പേരെ മാണ്ഡ്യ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രോഗബാധിതരായ 29 വിദ്യാർഥികളിൽ 27 പേർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. ജില്ലാ ആരോഗ്യ ഓഫീസർ മോഹൻ ആശുപത്രിയിലെത്തി വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാണ്ഡ്യ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: FOOD POISON
SUMMARY: One dead, at least 29 sick due to suspected food poisoning at pvt residential school in Malavalli



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.