ഹെബ്ബാൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രോപ്പർട്ടി മൂല്യം 12 ശതമാനം വരെ ഉയർന്നേക്കും

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ സർജാപുർ റോഡ്, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ, ദേവനഹള്ളി എന്നിവിടങ്ങളിൽ പ്രതിവർഷം 8 ശതമാനം മുതൽ 12 ശതമാനം വരെ പ്രോപ്പർട്ടി മൂല്യവർധനവ് ഉണ്ടായേക്കും. ഇതോടെ ഈ സ്ഥലങ്ങളിലെ വാടക വീടുകൾക്കും വില കൂടുമെന്ന് ബെംഗളൂരുവിലെ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (ക്രെഡായ്) പ്രസിഡന്റ് അമർ മൈസൂരു പറഞ്ഞു.
റെസിഡൻഷ്യൽ പ്രോപ്പർട്ടികളെയാണ് വില വർധനവ് പ്രധാനമായും ബാധിക്കുക. നിലവിൽ ഐടി കമ്പനികൾ ഏറ്റവും കൂടുതൽ പ്രദേശങ്ങൾ കൂടിയാണിവ. ഇതിനോടകം ഈ പ്രദേശങ്ങളിൽ വാടക നിരക്ക് കൂടുതലാണ്. സ്ഥലത്തിന്റെ മൂല്യവർധന പ്രാബല്യത്തിൽ വന്നാൽ വാടക നിരക്കുകൾ ഇനിയും ഉയരും.
കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഈ പ്രദേശങ്ങൾ വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. ഐടി, ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത സേവനങ്ങൾ (ഐടിഇഎസ്), ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് മേഖല കമ്പനികൾ എന്നിവ പ്രധാനമായും ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (എസ്ടിആർആർ) വന്നതോടെ ഈ സ്ഥലങ്ങളിലേക്കുള്ള ക്കുള്ള കണക്റ്റിവിറ്റി വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനോടകം 1ബിഎച്ച്കെ വാടക മുറിക്കായി വൈറ്റ്ഫീൽഡിൽ കുറഞ്ഞത് 11,000 രൂപ മുതലാണ് വാടകനിരക്ക്. ഇത് ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: PROPERTY RATE
SUMMARY: Hebbal, Devanahalli property rates to rise 8-12%



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.