ബെംഗളൂരു ഉള്‍പ്പെടെ വിവിധ ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ബീദർ, ധാർവാഡ്, കലബുർഗി, കോപ്പാൾ, റായ്ച്ചൂർ, യാദ്ഗിർ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപുര, ചിക്കമഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, രാമനഗര എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
വിജയനഗര, തുമകുരു, ശിവമോഗ, ദാവൻഗരെ, ചിത്രദുർഗ, ബെള്ളാരി, വിജയപുര, ഹാവേരി, ഗദഗ്, ബാഗൽകോട്ട് എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താനില രേഖപ്പെടുത്തിയത് കലബുർഗിയിലായിരുന്നു. 38.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് അനുഭവപ്പെട്ട താപനില ബെളഗാവിയിലാണ് (17.8 ഡിഗി) റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിലെ എച്ച്എഎല്ലിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 32.5 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 18.6 ഡിഗ്രി സെൽഷ്യസും, ബെംഗളൂരു സിറ്റിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 33.4 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 19.5 ഡിഗ്രി സെൽഷ്യസും ആയിരുന്നു.
ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച കനത്ത മഴ ലഭിച്ചിരുന്നു. യെലഹങ്കയില സൊന്നേനഹള്ളിയിൽ മാത്രം 60 മി.മി. മഴയാണ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം രൂക്കഹമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ചയും നഗരത്തിൽ മഴ തുടർന്നിരുന്നു. ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിലും ഹോസ്കോട്ടെയിലും ആലിപ്പഴ വര്‍ഷവും ഉണ്ടായി.
TAGS: KARNATAKA | RAIN
SUMMARY: Karnataka to witness heavy rainfall for upcoming three days



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.