കൗൺസിൽ എക്സിക്യൂട്ടീവ് സമിതിയിൽ സ്ത്രീകൾക്ക് സംവരണം ചെയ്ത് സുപ്രീം കോടതി

ബെംഗളൂരു: കർണാടക ജില്ലാ കോടതികളിലെ ബാർ ബോഡികളുടെ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ട്രഷറർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ 30 ശതമാനം സീറ്റുകളും സ്ത്രീകൾക്കായി സംവരണം ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
നേരത്തെ ബെംഗളൂരുവിലെ അഡ്വക്കേറ്റ് അസോസിയേഷനിലെ വനിതാ അംഗങ്ങൾക്ക് സംവരണം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇത് സംസ്ഥാനത്തുടനീളമുള്ള കോടതികളിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് പുതിയ ഉത്തരവ്.
ഇക്കഴിഞ്ഞ ജനുവരി 24 ന്, സുപ്രീം കോടതി ബെംഗളൂരുവിലെ അഡ്വക്കേറ്റ് അസോസിയേഷന്റെ (എഎബി) ട്രഷറർ സ്ഥാനം വനിതാ അഭിഭാഷകർക്കായി സംവരണം ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷക സമിതികളിൽ വനിതാ സംവരണം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സുപ്രീം കോടതി ചൂണ്ടിക്കട്ടിയിരുന്നു.
സംവരണ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ അഭിഭാഷക തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച ഉന്നതാധികാര സമിതിയോടും ബാർ ബോഡി തിരഞ്ഞെടുപ്പുകൾക്കായുള്ള ചീഫ് റിട്ടേണിംഗ് ഓഫീസറോടും നാമനിർദ്ദേശങ്ങൾ ഫയൽ ചെയ്യുന്നതിനുള്ള തീയതി നീട്ടാനും ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കുറച്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാനും ബെഞ്ച് നിർദ്ദേശിച്ചു.
TAGS: SUPREME COURT | RESERVATION
SUMMARY: SC orders reservation for women lawyers in bar bodies of district courts of Karnataka



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.