മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റെ കൊലപാതകം; ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ

ഉത്തർപ്രദേശ്: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യ മുസ്‌കാൻ രസ്‌തോഗി, കാമുകൻ സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. സൗരഭ് രജ്‌പുത് (29) ആണ് കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വെട്ടി നുറുക്കി ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നു. മുസ്‌കാൻ കൊലപാതകം നടത്തിയെന്ന് കാട്ടി മുസ്‌കാൻ്റെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.
മാർച്ച് നാലിനാണ് സംഭവം. ലണ്ടനിൽ ജോലി ചെയ്യുന്ന സൗരഭ്, മകളുടെ ജന്മദിനം ആഘോഷിക്കാൻ ഫെബ്രുവരി 25ന് വീട്ടിലേക്കെത്തി. മാർച്ച് നാലിന് സൗരഭിന് നൽകിയ ഭക്ഷണത്തിൽ മുസ്‌കാൻ മയക്കുമരുന്ന് കലർത്തി നൽകി. സൗരഭ് ഉറങ്ങിയതിന് ശേഷം കാമുകനെ വിളിച്ചുവരുത്തി. ഉറങ്ങിക്കിടന്ന സൗരഭിനെ കത്തികൊണ്ട് കുത്തുകയും മൃതദേഹം 15 കഷണങ്ങളാക്കി ഡ്രമ്മിലാക്കി സിമൻ്റിട്ട് മൂടുകയും ചെയ്‌തു. പിന്നീട് വീട് പൂട്ടിയതിന് ശേഷം മുസ്‌കാൻ തൻ്റെ മകളെ അമ്മയ്‌ക്കൊപ്പം വിട്ടു.
ഭർത്താവിനൊപ്പം മണാലിയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുകയാണെന്ന് ഭർതൃവീട്ടുകാരെ അറിയിക്കുകയും ചെയ്‌തു. എന്നാൽ കാമുകൻ സാഹിലിനൊപ്പമാണ് മുസ്‌കാൻ മണാലിയിലേക്ക് പോയത്. മണാലിയിലെ ക്ഷേത്രത്തിൽ വച്ച് മുസ്‌കാനും സാഹിലും വിവാഹിതരായി. സൗരഭിൻ്റെ മൊബൈൽ ഫോൺ കൈയിൽ കരുതിയിരുന്ന മുസ്‌കാൻ, മറ്റുള്ളവരെ വിശ്വസിപ്പിക്കുവാൻ വേണ്ടി ഭർത്താവിൻ്റെ ഫോണിൽ നിന്ന് വാട്ട്സാപ്പിൽ മറുപടി നൽകുകയും മണാലിയിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു. എന്നാൽ ചിത്രങ്ങളിലും മറ്റും സംശയം തോന്നിയ സൗരഭിൻ്റെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു.
TAGS: NATIONAL | MURDER
SUMMARY: Wife, paramour arrested in merchant navy officer murder



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.