യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തി; ദമ്പതികള്‍ പിടിയില്‍

ബെംഗളൂരു: യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ നവദമ്പതികള്‍ പിടിയില്‍. ബെളഗാവി കിത്തൂര്‍ താലൂക്കിലെ അംബദ്ഗട്ടി ഗ്രാമത്തിലാണ് സംഭവം. മഹാബലേശ്വര്‍ രുദ്രപ്പ കമോജി (31), സിമ്രാന്‍ മൗലാസാബ് മണികാഭായി (22) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 5ന് അംബദ്ഗട്ടിയിലെ വീടിനടുത്തുള്ള മാലിന്യക്കുഴിയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സിമ്രാന്‍ മൂന്ന് വര്‍ഷമായി മഹാബലേശ്വറുമായി പ്രണയത്തിലായിരുന്നു.
എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ യുവതി ഗര്‍ഭിണിയാകുകയായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസിലാക്കിയ സിമ്രാന്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് അഞ്ചിന് യൂട്യൂബ് വീഡിയോകള്‍ നോക്കി വൈദ്യസഹായമില്ലാതെ വീട്ടിലെ ശുചിമുറിയില്‍ വെച്ചാണ് സിമ്രാന്‍ പ്രസവിച്ചത്. ഉടന്‍ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യക്കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ബെളഗാവി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ARREST
SUMMARY: Woman gives birth after watching youtube, kills infant, couple arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.