കുടിശ്ശിക തീർപ്പാക്കിയില്ല; ദയാവധം ആവശ്യപ്പെടുമെന്ന് ഭീഷണിയുമായി കരാറുകാർ

ബെംഗളൂരു: കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ കോടതിയിൽ നിന്ന് ദയാവധം ആവശ്യപ്പെടുമെന്ന് കരാറുകാർ. ഹാവേരിയിലെ കരാറുകാരാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഏപ്രിൽ അവസാനത്തോടെ കുടിശ്ശികയായ 738 കോടി രൂപ നൽകണമെന്നാണ് ഇവരുടെ ആവശ്യം. വർഷങ്ങളായി അടയ്ക്കാത്ത ബില്ലുകളും വ്യാപകമായ അഴിമതിയും വർദ്ധിച്ചുവരുന്ന കടബാധ്യതയും തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ഹാവേരി ജില്ലാ കോൺട്രാക്ടർമാരുടെ അസോസിയേഷന്റെ താലൂക്ക് പ്രസിഡന്റ് മല്ലികാർജുൻ ഹാവേരി പറഞ്ഞു.
കർണാടക നീരാവരി നിഗം ലിമിറ്റഡ് (കെഎൻഎൻഎൽ), ഗ്രാമവികസന, പഞ്ചായത്ത് രാജ് (ആർഡിപിആർ) എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ജില്ലയിലെ പ്രവൃത്തികൾക്ക് 10 ശതമാനം മുതൽ 15 ശതമാനം വരെ കമ്മീഷൻ ആവശ്യപ്പെടുന്നുണ്ടെന്ന് അസോസിയേഷൻ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പിൽ 200 കോടി രൂപയുടെ ബില്ലുകൾ തീർപ്പാക്കാതെ കിടക്കുകയാണ്. ആർഡിപിആർ കരാറുകാർക്ക് 138 കോടി രൂപ കുടിശ്ശിക നൽകേണ്ടതുണ്ട്. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പ്രവൃത്തികൾക്കായി 400 കോടി രൂപയും കുടിശ്ശികയുണ്ട്. ഇതൊന്നും തീർപ്പാക്കാതെ പുതിയ പദ്ധതികൾ നടപ്പാക്കരുതെന്നും അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
TAGS: KARNATAKA | MERCY KILLING
SUMMARY: Contractor's threaten to seek mercy killing if not paid all dues



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.