കൊലപാതക കേസുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബർക്കെതിരെ പത്ത് കോടിയുടെ മാനനഷ്ട കേസ്

ബെംഗളൂരു: കൊലപാതക കേസുമായി ബന്ധപ്പെട്ട് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കന്നഡ യൂട്യൂബർ എം.ഡി. സമീറിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ്. ധർമ്മസ്ഥലയിൽ നടന്ന ബലാത്സംഗ, കൊലപാതക കേസുമായി ബന്ധപ്പെട്ട മുൻ ജുഡീഷ്യൽ ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് സമീറിന് കോടതി നോട്ടീസ് അയച്ചത്. വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബെംഗളൂരു സിറ്റി സിവിൽ കോടതി നേരത്തെ ഇൻജക്ഷൻ പുറപ്പെടുവിക്കുകയും നിലവിലുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ സമീറിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, യൂട്യൂബർ വീണ്ടും കേസുമായി ബന്ധപ്പെട്ട വീഡിയോ പുറത്തിറക്കുകയായിരുന്നു. ഇതോടെ കോടതിയലക്ഷ്യത്തിനും മാനനഷ്ടത്തിനും കോടതി നിയമനടപടി സ്വീകരിച്ചു. ധർമ്മസ്ഥല ക്ഷേത്ര പ്രതിനിധികളായ ഡി. ഹർഷേന്ദ്ര കുമാറും നിശ്ചൽ ഡി.യും ചേർന്ന് സമീറിനും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിനുമെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. യൂട്യൂബർ അപകീർത്തികരമായ ഉള്ളടക്കത്തിലൂടെ ക്ഷേത്രത്തെ ലക്ഷ്യം വച്ചുവെന്നാണ് ആരോപണം.
സംഭവത്തിൽ സമീറിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, കോടതിയുടെ മുൻ ഉത്തരവ് ലംഘിച്ച് അപ്‌ലോഡ് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട വീഡിയോ ഉടൻ നീക്കം ചെയ്യാൻ ബെംഗളൂരു സിറ്റി സിവിൽ ജഡ്ജി എസ്. നടരാജ് ഉത്തരവിട്ടു.
TAGS: KARNATAKA
SUMMARY: Youtuber sameer slapped with 10 cr defamation suit



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.