കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഗതാഗത വകുപ്പ്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന റാപ്പിഡോ, ഉബർ, മറ്റ് ബൈക്ക് ടാക്സി സർവീസുകൾ എത്രയും വേഗം നിർത്തിവെക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കർണാടക ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 93 പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമായ നിയമങ്ങളും സർക്കാർ ഇറക്കുന്നതുവരെ കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിർത്തിവെക്കണമെന്ന് ഏപ്രിൽ രണ്ടിന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറ് ആഴ്ചയ്ക്കുള്ളിൽ എല്ലാ ബൈക്ക് ടാക്സി സർവീസുകളും നിർത്തലാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ഗതാഗത വകുപ്പിനോടും കോടതി നിർദേശിക്കുകയായിരുന്നു.
നിശ്ചിത കാലയളവിനുള്ളിൽ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജസ്റ്റിസ് ബി.എം.ശ്യാം പ്രസാദിന്റെ ബെഞ്ച് റാപ്പിഡോ യൂബർ, ഒല തുടങ്ങിയ ബൈക്ക് ടാക്സി അഗ്രഗേറ്റർമാരോടും ആവശ്യപ്പെട്ടിരുന്നു. ഉചിതമായ സർക്കാർ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതുവരെ മോട്ടോർ സൈക്കിളുകൾ ഗതാഗത വാഹനങ്ങളായി രജിസ്റ്റർ ചെയ്യാനോ അത്തരം സേവനങ്ങൾക്ക് പെർമിറ്റുകൾ നൽകാനോ ഗതാഗത വകുപ്പിന് അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Karnataka suspends bike taxi services@RLR_BTM #BikeTaxi
Click 👉 https://t.co/VXBb07ibgK
— Vartha Bharati (@VarthaBharatiEn) April 25, 2025
TAGS: KARNATAKA | BIKE TAXI
SUMMARY: Karnataka suspends bike taxi services



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.