കർണാടകയിൽ സ്വർണഖനനത്തിനായി പുതിയ രണ്ട് ഖനികൾ കൂടി

ബെംഗളൂരു: കർണാടകയിൽ സ്വർണ ഖനനത്തിനായി പുതിയ രണ്ട് ഖനികളിൽ കൂടി പര്യവേഷണം തുടരുന്നതായി കൽക്കരി, ഖനി വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണഖനിയായ കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) നിലവിൽ പ്രവർത്തിക്കുന്നില്ല. പകരം രാജ്യത്തെ പ്രവർത്തനക്ഷമമായ ഏക സ്വർണ ഖനി റായ്ച്ചൂരിലെ ഹട്ടിയിലേതാണ്. ഇതിന് പുറമെയാണ് പുതിയ രണ്ട് ഖനികളിൽ കൂടി സംസ്ഥാനം പര്യവേഷണം നടക്കുന്നത്.
കില്ലർഹട്ടിയിലും ചിന്നികട്ടിയിലുമായാണ് പുതിയ ഖനികൾ ഉള്ളത്. 2024-25 ൽ കേന്ദ്ര സർക്കാർ നടത്തുന്ന നാഷണൽ മിനറൽസ് എക്സ്പ്ലോറേഷൻ ട്രസ്റ്റ് (എൻഎംഇടി) കമ്മീഷൻ ചെയ്യുന്ന അഞ്ച് സ്വർണ പര്യവേക്ഷണ പദ്ധതികളിൽ ഇവ രണ്ടും ഉൾപ്പെടുന്നുുണ്ട്. കില്ലർഹട്ടി സൈറ്റ് കോപ്പാൾ, റായ്ച്ചൂർ ജില്ലകളിൽ വ്യാപിച്ചുകിടക്കുമ്പോള്‍ ചിന്നിക്കട്ടി ഹാവേരി ജില്ലയിലാണ്. മറ്റ് മൂന്ന് പദ്ധതികള്‍ ജാർഖണ്ഡ്, ഒഡീഷ, ലഡാക്ക് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കില്ലർഹട്ടി ബ്ലോക്കിൽ റക്കണൈസൻസ് സർവേ നടന്ന് വരികയാണെന്നും, ചിന്നിക്കട്ടി ബ്ലോക്കിലെ പര്യവേക്ഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
TAGS: KARNATAKA | GOLD
SUMMARY: Government digs for gold at two new sites in Karnataka



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.