പട്ടികജാതി വിഭാഗത്തിനെതിരായ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും

ബെംഗളൂരു: കർണാടകയിൽ എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും. ഏപ്രിൽ 14ന് ഇത്തരത്തിലുള്ള 33 പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ പറഞ്ഞു. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഡിസിആർഇ) അധികാരങ്ങൾ വർധിപ്പിക്കാനും, എസ്‌സി/എസ്‌ടി അതിക്രമ കേസുകൾ പെട്ടെന്ന് തീർപ്പാക്കാനും വേണ്ടിയാണ് നടപടി. 2023-24ലെ സാമ്പത്തിക ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു.

ബെംഗളൂരുവിൽ ഇത്തരത്തിലുള്ള രണ്ട് സ്റ്റേഷനുകൾ തുറക്കും. മറ്റു ജില്ലകളിൽ ഓരോ സ്റ്റേഷൻ വീതം ലഭിക്കും. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2012 നും 2024 നും ഇടയിൽ, കർണാടകയിൽ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നിരക്ക് വെറും 2.47 ശതമാനം മാത്രമായിരുന്നു. പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകുന്നതോടെ, സബ് ഡിവിഷണൽ പോലീസ് ഓഫീസറിൽ നിന്ന് എസ്ടി അതിക്രമ കേസുകൾ ഏറ്റെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കും. ഇവർ നേരിട്ട് അന്വേഷണം തുടരുകയും നിയുക്ത കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സ്റ്റേഷനുകൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഫണ്ടുകളും ആവശ്യമാണ്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകണ്ടുയാണെന്ന് മന്ത്രി പറഞ്ഞു.

TAGS: |
SUMMARY: State to have dedicates police stations against sc atrocities

No tags for this post.
Leave a comment
error: Content is protected !!