പട്ടികജാതി വിഭാഗത്തിനെതിരായ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും

ബെംഗളൂരു: കർണാടകയിൽ എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കും. ഏപ്രിൽ 14ന് ഇത്തരത്തിലുള്ള 33 പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ പറഞ്ഞു. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഡിസിആർഇ) അധികാരങ്ങൾ വർധിപ്പിക്കാനും, എസ്‌സി/എസ്‌ടി അതിക്രമ കേസുകൾ പെട്ടെന്ന് തീർപ്പാക്കാനും വേണ്ടിയാണ് നടപടി. 2023-24ലെ സാമ്പത്തിക ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു.
ബെംഗളൂരുവിൽ ഇത്തരത്തിലുള്ള രണ്ട് സ്റ്റേഷനുകൾ തുറക്കും. മറ്റു ജില്ലകളിൽ ഓരോ സ്റ്റേഷൻ വീതം ലഭിക്കും. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2012 നും 2024 നും ഇടയിൽ, കർണാടകയിൽ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ നിരക്ക് വെറും 2.47 ശതമാനം മാത്രമായിരുന്നു. പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകുന്നതോടെ, സബ് ഡിവിഷണൽ പോലീസ് ഓഫീസറിൽ നിന്ന് എസ്ടി അതിക്രമ കേസുകൾ ഏറ്റെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കും. ഇവർ നേരിട്ട് അന്വേഷണം തുടരുകയും നിയുക്ത കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സ്റ്റേഷനുകൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളും ഫണ്ടുകളും ആവശ്യമാണ്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകണ്ടുയാണെന്ന് മന്ത്രി പറഞ്ഞു.
TAGS: KARNATAKA | POLICE
SUMMARY: State to have dedicates police stations against sc atrocities



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.