തീപ്പെട്ടി വ്യവസായത്തെ ബാധിക്കുന്നു; സിഗരറ്റ് ലൈറ്ററുകൾ നിരോധിക്കാനൊരുങ്ങി തമിഴ്നാട്

ചെന്നൈ: സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പനയും ഉപയോഗവും നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് (ടിഎൻപിസി ബി) നിരോധനത്തിനുള്ള നിർദ്ദേശം അംഗീകരിക്കുകയും അന്തിമ അംഗീകാരത്തിനായി സംസ്ഥാന സർക്കാരിന് അയയ്‌ക്കുകയും ചെയ്തു.ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
തീപ്പെട്ടി നിർമാണ മേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് നടപടി. തീരുമാനത്തെ തമിഴ്‌നാട്ടിലെ തീപ്പെട്ടി നിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു. ലൈറ്ററുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ, തീപ്പെട്ടി വ്യവസായത്തെ അത് സാരമായി ബാധിച്ചെന്നും ഇവ നിരോധിക്കാൻ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെന്നും തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപ്പെട്ടി നാഷണൽ സ്മോൾ മാച്ച് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പരമശിവം പറഞ്ഞു.
പ്ലാസ്റ്റിക് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഐഎഡിഎംകെ നിയമസഭാംഗവും മുൻ മന്ത്രിയുമായ കടമ്പൂർ സി രാജു ഉന്നയിച്ച പ്രത്യേക പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രാദേശിക വ്യവസായങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ദോഷം ചൂണ്ടിക്കാട്ടി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇതിനകം തന്നെ നിരോധനം നടപ്പാക്കിയിട്ടുണ്ട്. സ്പീക്കർ എം അപ്പാവു, തൂത്തുക്കുടി എംപി കനിമൊഴി, മന്ത്രി ഗീത ജീവൻ, മറ്റ് നിരവധി നിയമസഭാംഗങ്ങൾ എന്നിവർ സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്ന് തെന്നരസു പറഞ്ഞു.
TAGS: NATIONAL | TAMILNADU
SUMMARY: TN proposes cigarette lighter ban to protect matchbox industry



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.