ഏറ്റവും പ്രായമുള്ള ക്യാപ്റ്റൻ; ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി ഫാഫ് ഡു പ്ലെസിസ്

ഐപിഎല്ലിൽ പുതിയ റെക്കോർഡ് നേട്ടവുമായി ഫാഫ് ഡു പ്ലെസിസ്. പ്ലേ ഓഫ് സ്ലോട്ട് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന്റെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡൽഹി ക്യാപിറ്റല്‍സിനെ നയിക്കാനെത്തിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായമുള്ള ക്യാപ്റ്റന്മാരുടെ പട്ടികയിലേക്കാണ് ഡു പ്ലെസിസ് സ്വന്തം പേരും എഴുതിച്ചേര്‍ത്തിരിക്കുന്നത്. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ദിവസം ഡു പ്ലെസിക്ക് 40 വയസും 312 ദിവസവുമാണ് പ്രായം.
പ്രായമേറിയ ഐപിഎല്‍ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ നാലാമനാണ് ഡു പ്ലെസിസ്. 40 വയസും 133 ദിവസവും പ്രായമുള്ളപ്പോള്‍ 2013ല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രാഹുല്‍ ദ്രാവിഡിനെ മറികടന്നാണ് ഡു പ്ലെസിസ് നാലാമതെത്തിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് എംഎസ് ധോണിയുടെ പേരിലാണ്. ധോണിക്ക് 43 വയസ്സും 317 ദിവസവും പ്രായമുണ്ട്.
40 വയസ്സ് തികഞ്ഞതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഡു പ്ലെസിസിനെ തേടിയെത്തി. കൂടാതെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും നയിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ഡു പ്ലെസിസ് സ്വന്തമാക്കി. കെവിന് പീറ്റേഴ്സണാണ് ഇരുടീമുകളെയും നയിച്ച ആദ്യ താരം.
TAGS: SPORTS | IPL
SUMMARY: Faf Du Plessis Becomes Oldest Player To Captain Delhi Capitals In IPL



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.