അനധികൃത ഖനനം; കർണാടക മുൻ മന്ത്രി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം തടവ്

ബെംഗളൂരു: അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ഉൾപ്പെടെ നാല് പേർക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. തെലങ്കാന സിബിഐ കോടതിയുടേതാണ് വിധി. ജനാർദ്ദന റെഡ്ഡി, ഒഎംസി കമ്പനി എംഡി ശ്രീനിവാസ് റെഡ്ഡി, രാജഗോപാൽ റെഡ്ഡി, മഹ്ഫൂസ് അലി ഖാൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവും 10,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട കമ്പനിക്ക് ഒരു ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്.
റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒബുലാപുരം മൈനിംഗ് കമ്പനി (ഒഎംസി) ഉൾപ്പെട്ട ഖനന അഴിമതിയിൽ അന്വേഷണം ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് വിധി. കേസിൽ അഞ്ച് പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസിൽ മറ്റ് രണ്ട് പേരെ കുറ്റവിമുക്തരാക്കി. കേസിലെ പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. കേസിൽ പ്രതിചേർത്തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ വൈ. ശ്രീലക്ഷ്മിക്കെതിരായ കേസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കോടതി വിധിക്കെതിരെ മന്ത്രിയുൾപ്പടെ ബുധനാഴ്ച്ച ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.
TAGS: KARNATAKA | CBI COURT
SUMMARY: Ex-Karnataka minister Gali Janardhan Reddy sentenced to 7 years' imprisonment in Obulapuram mining case



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.