കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത രണ്ടു ദിവസത്തേക്ക് കൂടി കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതിരുന്നു. അടുത്ത രണ്ടു ദിവസത്തേക്ക് കൂടി സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമഗളുരു എന്നീ ജില്ലകളിൽ ഐഎംഡി റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ ലഭിച്ചേക്കും. കഴിഞ്ഞ ശനിയാഴ്ച മുതൽ ബുധനാഴ്ച്ച വരെ നഗരത്തിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിൽ നഗരത്തിലെ വിവിധയിടങ്ങളിൽ 130 എംഎം മഴയാണ് പെയ്തത്. 500 വീടുകൾ വെള്ളത്തിനടിയിലായി. 20 ലധികം തടാകങ്ങൾ കരകവിഞ്ഞൊഴുകി. അണ്ടർപാസുകളും ഫ്ലൈ ഓവറുകളും അടച്ചു. മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ പല പ്രദേശങ്ങളിലും പൊതു ബസ് സർവീസുകൾ തടസ്സപ്പെട്ടു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന മഴയെന്നാണ് ഗ്രേറ്റർ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് കമ്മീഷണർ മഹേശ്വർ റാവു വിശേഷിപ്പിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കാനും അദ്ദേഹം നിർദേശിച്ചു.
TAGS: KARNATAKA | RAIN
SUMMARY: Heavy rain to lash in parts of Karnataka, red alert for five districts



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.