സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നാളെ മൈസൂരുവിൽ

ബെംഗളൂരു: മൈസൂരുവിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കുമെന്ന് ഡിഐജിയും ഹോം ഗാർഡ്‌സ് അഡീഷണൽ കമാൻഡന്റ് ജനറലും സിവിൽ ഡിഫൻസ് എക്‌സ്-ഒഫീഷ്യോ അഡീഷണൽ ഡയറക്ടറുമായ വർത്തിക കത്യാർ പറഞ്ഞു. വെള്ളിയാഴ്ച റായ്ച്ചൂരിൽ മോക് ഡ്രിൽ നടന്നു. മെയ് 11 ന് മാണ്ഡ്യയിലും, മെയ് 12 ന് കാർവാറിലും (ഉത്തർ കന്നഡ) മോക്ക് ഡ്രില്ലുകൾ നടക്കും. നിലവിൽ ബെംഗളൂരുവിൽ ഡ്രില്ലുകൾ വീണ്ടും നടത്താൻ പദ്ധതിയില്ലെന്ന് അവർ പറഞ്ഞു.
ബുധനാഴ്ച, കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം, ബെംഗളൂരുവിലെ ഹോം ഗാർഡ്‌സിലും സിവിൽ ഡിഫൻസ് അക്കാദമിയിലും മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. ശത്രുതാപരമായ ആക്രമണവും അടിയന്തര സാഹചര്യവും ഉണ്ടായാൽ സാധാരണക്കാർ എന്തുചെയ്യണമെന്നതിലാണ് ഡ്രില്ലുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യോമാക്രമണ സൈറണുകളുടെ ഉപയോഗം, അടിയന്തര ഒഴിപ്പിക്കൽ, ദുരിതാശ്വാസ, രക്ഷാ നടപടികൾ എന്നിവയുൾപ്പെടെ നിരവധി സാഹചര്യങ്ങൾ ഡ്രില്ലുകൾ വഴി പരിശോധിച്ചു.
കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു അർബൻ, കാർവാർ, റായ്ച്ചൂർ എന്നീ ജില്ലകൾ മോക്ക് ഡ്രില്ലുകൾക്കായി തിരഞ്ഞെടുത്തെങ്കിലും, ഇന്റലിജൻസ് ഇൻപുട്ടുകളും മറ്റ് ഘടകങ്ങളും കണക്കിലെടുത്ത് മാണ്ഡ്യയിലേക്കും മൈസൂരുവിലേക്കും കൂടി നീട്ടുകയായിരുന്നു. അതേസമയം നിലവിൽ സംസ്ഥാനത്ത് ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
TAGS: KARNATAKA | MOCK DRILL
SUMMARY: Mysuru to have civil defense mock drill tomorrow



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.