ഉപയോക്താവിനോട് കന്നഡയിൽ സംസാരിച്ചില്ല; ബാങ്ക് മാനേജറെ സ്ഥലം മാറ്റി

ബെംഗളൂരു: ഉപയോക്താവിനോട് കന്നഡയിൽ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന മാനേജരെ സ്ഥലം മാറ്റി. ആനേക്കൽ സൂര്യനഗർ എസ്ബിഐ ശാഖയിലാണ് സംഭവം. മാനേജറെ സ്ഥലം മാറ്റിയ കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്. കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്ത ബാങ്ക് മാനേജരുടെ പെരുമാറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മാനേജറെ സ്ഥലംമാറ്റിയ എസ്ബിഐയുടെ നടപടിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ ഈ വിഷയം ഇവിടെ അവസാനിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് സൂര്യനഗർ എസ്ബിഐ ശാഖയിൽ നിന്നുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായത്.
കന്നഡ സംസാരിക്കണമെന്ന് ഉപയോക്താവ് ആവശ്യപ്പെട്ടപ്പോൾ ബാങ്ക് മാനേജരായ യുവതി അതിന് വിസമ്മതിക്കുകയായിരുന്നു. ഉപയോക്താവ് അല്ല തനിക്ക് ജോലി നൽകിയതെന്നും മാനേജർ പറഞ്ഞിരുന്നു. പിന്നാലെ ഉപയോക്താവ് ഇത് കർണാടകയാണെന്ന് പറഞ്ഞപ്പോൾ ഇത് ഇന്ത്യയാണെന്നായിരുന്നു മാനേജരുടെ മറുപടി. താൻ ആർക്കുവേണ്ടിയും കന്നഡ സംസാരിക്കില്ലെന്നും ഹിന്ദിയിലേ സംസാരിക്കുകയുള്ളൂവെന്നും മാനേജർ പറഞ്ഞിരുന്നു.
Karnataka CM Siddaramaiah tweets, “The behaviour of the SBI Branch Manager in Surya Nagara, Anekal Taluk refusing to speak in Kannada & English and showing disregard to citizens, is strongly condemnable. We appreciate SBI's swift action in transferring the official. The matter… pic.twitter.com/fOYPGkpobM
— ANI (@ANI) May 21, 2025
TAGS: KARNATAKA | KANNADA
SUMMARY: Bank manager who refused to speak kannada transfered



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.