കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു

ബെംഗളൂരു: കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച എസ്ബിഐ ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് മാനേജർ മാപ്പ് പറഞ്ഞത്. കന്നഡിഗരായ സഹപ്രവർത്തകർ വാചകങ്ങൾ പറഞ്ഞുകൊടുക്കുകയും അത് മാനേജർ ആവർത്തിക്കുകയുമായിരുന്നു. ആനേക്കൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയില്‍ ഉപയോക്താവിനോട് കന്നഡയില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് മാനേജർക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉപയോക്താവിനോട് ഹിന്ദിയിലോ ഇംഗ്ലീഷിലോ അല്ലാതെ താൻ സംസാരിക്കില്ലെന്ന് മാനേജർ വാശി പിടിച്ചിരുന്നു.
നിലവിൽ മാനേജരുടെ മാപ്പ് പറച്ചിൽ ആത്മാർത്ഥമല്ലെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. മാപ്പ് പറയുന്നതിനിടയിൽ മാനേജർ ചിരിക്കുകയാണെന്നും ഇതൊരു തമാശയാണെന്നാണ് അവർ കരുതുന്നതെന്നും ചിലർ ആരോപിച്ചു. ആനേക്കൽ താലൂക്കിലെ സൂര്യ നഗറിലെ എസ്‌ബിഐ ബ്രാഞ്ചിലാണ് പ്രദേശവാസിയായ ഉപഭോക്താവും മാനേജരും തമ്മിൽ തർക്കമുണ്ടായത്.
എസ്ബിഐ ചട്ടങ്ങൾ പ്രകാരം ഉദ്യോഗസ്ഥർ അതാത് പ്രദേശത്തെ ഭാഷ സംസാരിക്കണമെന്നുണ്ടെന്ന് ഉപഭോക്താവ് മാനേജരോട് പറഞ്ഞു. എന്നാൽ അത് കൂട്ടാക്കാൻ മാനേജർ തയ്യാറായില്ല. ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ താൻ സംസാരിക്കൂ എന്നായിരുന്നു അവരുടെ നിലപാട്. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ, എംപി തേജസ്വി സൂര്യ ഉൾപ്പെടെയുള്ളവർ മാനേജരുടെ പെരുമാറ്റത്തെ അപലപിച്ചു. തുടർന്ന് താൻ കാരണം ആര്‍ക്കെങ്കിലും വേദന ഉണ്ടായെങ്കില്‍ ക്ഷമിക്കണം. ഇനി മുതല്‍ കന്നഡയില്‍ സംസാരിക്കാന്‍ ശ്രമിക്കുമെന്ന് മാനേജർ പറയുകയായിരുന്നു.
TAGS: KARNATAKA | KANNADA
SUMMARY: Sbi manager appologise in Kannada after heated argument over language



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.