അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ച് അപകടം; ആറ് പേർ മരിച്ചു

ബെംഗളൂരു: അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഹാവേരി ബ്യാദ്ഗി താലൂക്കിലെ മോട്ടെബെന്നൂരിന് സമീപം പൂനെ-ബെംഗളൂരു ദേശീയ പാതയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.
ഹരിഹറിലെ സയ്യിദ് ഫർഹാൻ സയ്യിദ് ഇനാമുള്ള (20), ഉമ്മേര സയ്യിദ് ഇനാമുള്ള (11), ഗോവയിലെ മപുസയിലെ അലിഷ അക്ബർ നാരംഗി (22), പുരഖാൻ എന്ന അപ്നാൻ അക്ബർ നാരംഗി (14), റാണെബെന്നൂരിലെ ഉമ്മഷീപ അഫ്രോസ് ഉദഗട്ടി (13), ധാർവാഡിലെ ആഷിയ ഖലന്ദർ (12) എന്നിവരാണ് മരിച്ചതെന്ന് ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് അൻഷുകുമാർ അറിയിച്ചു.
ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പെൺകുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഗോവയിലെ മെഹക് റഷീദ് നാരംഗി (18), റാണെബെന്നൂരിലെ ഉമ്മിതാസ്‌കീൻ അഫ്രോസ് ഉദഗട്ടി (11) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഹാവേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, ഹുബ്ബള്ളിയിലെ കെഎംസിആർഐ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. റാണെബെന്നൂരിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. അമിതവേഗതയിൽ വന്ന കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവത്തിൽ ബയദ്ഗി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Six, including four minors, killed in road accident in Haveri district



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.