ടി- 20 ലോകകപ്പ്; തുടർച്ചയായ ജയവുമായി ദക്ഷിണാഫ്രിക്ക


ടി-20 ലോകകപ്പിൽ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക്. ബംഗ്ലാദേശ് വീണ്ടും അട്ടിമറി ജയം നേടുമെന്ന് തോന്നിച്ച മല്‍സരത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫിക്കയുടെ വിജയം.

ടൂര്‍ണമെന്റിലെ കപ്പ് ഫേവറിറ്റുകളിലൊന്നായ ദക്ഷിണാഫ്രിക്ക ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയേയും രണ്ടാം മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സിനേയും തോല്‍പ്പിച്ചിരുന്നു. ഈ വിജയത്തോടെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയിന്റായി.

ബൗളര്‍മാരെ തുണയ്ക്കുന്ന ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ 20 ഓവറില്‍ ആറിന് 113 എന്ന നിലയിലേക്ക് അവര്‍ ചുരുങ്ങി. ബംഗ്ലാദേശ് ഈ ലക്ഷ്യം അനായാസം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എതിരാളികളെ ചുരുട്ടിക്കെട്ടി.

20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി തൗഹീദ് ഹ്രിദോയ് (34 പന്തില്‍ 37) ആണ് കൂടുതല്‍ റണ്‍സെടുത്തത്. മുഹമ്മദുല്ല 20 റണ്‍സ് നേടി.

TAGS: |
SUMMARY: South africe won for third time in worldcup


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!