കിലോ ലിറ്ററിന് എട്ട് രൂപ; അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി. ഇത് സംബന്ധിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡിന് (ബിഡബ്യുഎസ്എസ്ബി), ബെംഗളൂരു അപ്പാർട്ട്മെൻ്റ്സ് ഫെഡറേഷൻ (ബിഎഎഫ്) എന്നിവ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
അപ്പാർട്ടമെൻ്റ് കോപ്ലക്സുകളിലെ മലിനജലം അപ്പാർട്ട്മെൻ്റിലെ തന്നെ മാലിന്യ സംസ്കരണ പ്ലാൻ്റ് വഴി ശുദ്ധീകരിച്ചു ബിഡബ്യുഎസ്എസ്ബിക്ക് വിൽപന നടത്താനാണ് ബിഎഎഫിൻ്റെ തീരുമാനം. നിർമാണപ്രവൃത്തികൾക്കാകും വെള്ളം ഉപയോഗിക്കുക. കിലോലിറ്ററിന് എട്ടു രൂപ നിരക്കിലായിരിക്കും ബിഎഎഫ് വെള്ളം വിൽക്കുകയെന്ന് ബിഡബ്യുഎസ്എസ്ബി ചെയർമാൻ രാം പ്രശാന്ത് മനോഹർ അറിയിച്ചു. അതിൽ രണ്ടു രൂപ ബിഡബ്യുഎസ്എസ്ബിയുടെ ഫെസിലിറ്റേഷൻ ചാർജായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ പ്രഥമ ഉദ്ദേശ്യം പണമല്ലെന്ന് ബിഎഎഫ് വൈസ് പ്രസിഡൻ്റ് സതീഷ് മല്യ പറഞ്ഞു.
വെള്ളം പാഴാകുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് പദ്ധതിയിലൂടെ ബിഎഎഫ് ഉദ്ദേശിക്കുന്നത്. പണം പ്രധാനപ്പെട്ടതാണെങ്കിലും അത് ഒരു കാര്യം മാത്രമാണ്. പദ്ധതി വിവിധ മേഖലകൾക്ക് സഹായകമാകുമെന്നും സുസ്ഥിരത ആവശ്യമാണെന്നും ബിഎഎഫ് വൈസ് പ്രസിഡൻ്റ് പറഞ്ഞു. അതേസമയം ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ മാനദണ്ഡങ്ങൾ പ്രകാരം ശുദ്ധീകരിച്ച വെള്ളമാകും ബിഡബ്യുഎസ്എസ്ബി സ്വീകരിക്കുക.
The post കിലോ ലിറ്ററിന് എട്ട് രൂപ; അപാർട്ട്മെന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വിൽക്കാൻ അനുമതി appeared first on News Bengaluru.
Powered by WPeMatico



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.