ആരോഗ്യ മന്ത്രിക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കോടതി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. അര്‍ധ പാകിസ്താനിയെന്നായിരുന്നു മന്ത്രിക്കെതിരായ എംഎല്‍എയുടെ പരാര്‍മശം. മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ മുസ്ലിമായതിനാലായിരുന്നു എംഎല്‍എയുടെ അര്‍ധ പാകിസ്താനി പരാമര്‍ശം. ഇതിനെ ഹൈക്കോടതി ജസ്റ്റിസ് എം. നാഗപ്രസന്ന രൂക്ഷമായി വിമർശിച്ചു. മുസ്ലിമിനെ വിവാഹം ചെയ്തതുകൊണ്ട് അദ്ദേഹത്തെ പാകിസ്താനിയെന്നു വിളിക്കാനാവില്ല. ഒരു പ്രത്യേക സമുദായത്തിനു പ്രത്യേക പരിവേഷം നല്കാന് ആർക്കും അവകാശമില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വാക്കാല്‍ പറഞ്ഞു.
വിദ്വേഷപരാമര്‍ശത്തില്‍ എംഎല്‍എയ്ക്കെതിരായ കേസ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. കേസ് സ്റ്റേ ചെയ്യാനാവില്ലെന്നും എംഎല്‍എ വിചാരണക്കോടതിക്കു മുന്‍പാകെ ഹാജരാവണമെന്നും ജസ്റ്റിസ് നാഗപ്രസന്ന വ്യക്തമാക്കി.
സംഭവത്തില്‍ എംഎല്‍എ പുറത്തിറക്കിയ വിശദീകരണ പ്രസ്താവന അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന് വെങ്കടേഷ് ദല്‍വായ് കോടതി മുന്‍പാകെ ഹാജരാക്കി. എന്നാല്‍, ഇത്തരം പ്രസ്താവനകള്‍ ഇക്കാലത്ത് സാധാരണമായിരിക്കുന്നുവെന്ന് കോടതി പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ‘ഗുണ്ടുറാവുവിന്റെ വീട്ടിലൊരു പാകിസ്താനുണ്ട്. അതുകൊണ്ട് ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ ശീലമാണ് എന്നായിരുന്നു ബസനഗൗഡ പാട്ടീല്‍ യത്നാലിന്റെ പരാമർശം. സംഭവത്തിൽ ബെംഗളുരു കോടതി യത്നാലിനെതിരെ മാനനഷ്ടത്തിനു കേസെടുക്കുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണു എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചത്.
TAGS: KARNATAKA | HIGHCOURT
SUMMARY: Karnataka HC criticises bjp mla over controversial remark about state minister



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.