പ്രജ്വൽ രേവണ്ണക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് ദേശിയ വനിതാ കമ്മീഷൻ

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) അറിയിച്ചു. അതേസമയം പ്രജ്വലിനെതിരെ പരാതി നൽകാൻ തങ്ങളെ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കർണാടക പോലീസിനെതിരെ ഒരു യുവതി പരാതി നൽകിയിട്ടുണ്ടെന്ന് എൻസിഡബ്ല്യു അറിയിച്ചു.
പരാതി നൽകണമെന്ന് ഭീഷണിപ്പെടുത്തി പോലീസിന്റെ ഭാഗത്ത് നിന്നും നിരവധി കോളുകൾ വന്നിരുന്നതായി യുവതി പരാതിയിൽ പറഞ്ഞു. പോലീസിൽ നിന്ന് തനിക്കും കുടുംബത്തിനും സംരക്ഷണവും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേസിൽ അതിജീവിതകളുടെ അവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കാൻ സ്വമേധയാ നടപടി സ്വീകരിക്കുമെന്ന് എൻസിഡബ്ല്യു അറിയിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ കർണാടക പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളും ഇരയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 700ലധികം സ്ത്രീകളുടെ വീഡിയോ പ്രജ്വലിന്റെ പക്കൽ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും അവയിൽ ഉൾപ്പെട്ടവർ ആരും ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസുമായി മുമ്പോട്ട് പോകുള്ളുവെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.