പ്രവീൺ നെട്ടാരു വധക്കേസ്; മുഖ്യപ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

ബെംഗളൂരു: ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. രണ്ട് വർഷത്തിന് ശേഷമാണ് മുഖ്യപ്രതിയായ മുസ്തഫ പായിച്ചാറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ സകലേഷ്പുരയിൽ വെച്ചായിരുന്നു അറസ്റ്റ്.
2022 ജൂലൈ 26നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ഗ്രാമത്തിൽ വെച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവർത്തകർ പ്രവീൺ നെട്ടാരുവിനെ ആക്രമിച്ച് കൊല്ലപ്പെടുത്തുന്നത്. അതേ വർഷം സെപ്റ്റംബറിൽ പിഎഫ്ഐ രാജ്യത്ത് നിരോധിക്കപ്പെട്ടു. ബെല്ലാരെ പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറി.
കേസിൽ 20 പേർക്കെതിരെ എൻഐഎ കഴിഞ്ഞ ജനുവരിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ചില സമുദായത്തിൽപ്പെട്ടവരിൽ ഭയം സൃഷ്ടിക്കാനും സമൂഹത്തിൽ വർഗീയതയും വിദ്വേഷവും സൃഷ്ടിക്കാനുമുള്ള പിഎഫ്ഐ അജണ്ടയുടെ ഭാഗമായാണ് പ്രവീണിനെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ പൊയ്യഗുഡ്ഡെ പടങ്ങാടി സ്വദേശി നൗഷാദ് (32), സോംവാർപേട്ട് താലൂക്കിൽ നിന്നുള്ള അബ്ദുൾ നാസിർ (41), അബ്ദുൾ റഹ്മാൻ (36) എന്നിവരാണു പിടിയിലായതെന്ന് എൻഐഎ അറിയിച്ചു. മൂവരുടെയും വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.