വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ല; ഹൈക്കോടതി

ബെംഗളൂരു: വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ് ആത്മഹത്യ ചെയ്താൽ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭർത്താവിന്റെ ആത്മഹത്യയിൽ യുവതിക്കും സുഹൃത്തിനുമെതിരെ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്‌കോടതി വിധി ജസ്റ്റിസ് ശിവശങ്കർ അമരന്നവർ റദ്ദാക്കി. ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയിൽ വിവാഹേതരബന്ധം ഉൾപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭർത്താവ് ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്കു മുമ്പ് ബെംഗളൂരു സ്വദേശി പ്രേമയും സുഹൃത്ത് ബസവലിംഗ ഗൗഡയും അദ്ദേഹത്തോട് പോയി മരിക്കാൻ പറഞ്ഞിരുന്നു. എന്നാൽ ഇതുകൊണ്ട് മാത്രം പ്രതികൾക്കുമേൽ പ്രേരണക്കുറ്റം നിലനിൽക്കില്ല. ഭാര്യയുടെ വിവാഹേതരബന്ധത്തിൽ മനംനൊന്താകാം ഭർത്താവ് ആത്മഹത്യ ചെയ്തിട്ടുണ്ടാവുക. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതികൾ പ്രവർത്തിച്ചതിന് മതിയായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
TAGS: KARNATAKA | HIGH COURT
SUMMARY: Extra marital affair can't be considered as reason for abetment to suicide says hc



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.