കോവിഡ് കാലത്തെ ഫണ്ട് അഴിമതി; ബി.എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്

ബെംഗളൂരു: കോവിഡ് കാലത്തെ ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രത്യേക സമിതി റിപ്പോർട്ട്. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി അന്വേഷിച്ച റിട്ടേർഡ് ഹൈക്കോടതി ജഡ്ജി മൈക്കൽ ഡി. കുൻഹയാണ് റിപ്പോർട്ട് സർക്കാരിന് നൽകിയത്. മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയും ആരോഗ്യമന്ത്രിയായിരുന്ന ബി. ശ്രീരാമുലുവും അഴിമതി വിരുദ്ധ നിയമപ്രകാരം വിചാരണ നേരിടണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പിപിഇ കിറ്റ്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ചൈനീസ് കമ്പനികളിൽനിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് ലോക്കൽ കമ്പനികളെക്കാൾ വളരെ ഉയർന്ന വിലയിലാണെന്ന് കമ്മീഷൻ പറഞ്ഞു. ഇന്ത്യൻ കമ്പനികളിൽ നിന്ന് 330.40 രൂപക്ക് കിട്ടുന്ന പിപിഇ കിറ്റ് വിദേശ കമ്പനിയിൽ നിന്ന് 2,117.53 രൂപക്കാണ് വാങ്ങിയത്.
അതേസമയം കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
Old Probe, Fresh Trouble For BSY#Covid Probe Panel Files Report
Implicates The Then CM & Health Min
‘Prosecute #BSYediyurappa & Sriramulu'
Action Over Purchase Of PPE Kits
‘Purchased Kits Without Any Need'#Karnataka #BJP | @RitangshuB pic.twitter.com/XjinqrUQeX
— Mirror Now (@MirrorNow) November 9, 2024
TAGS: KARNATAKA | BS YEDIYURAPPA
SUMMARY: Karnataka Covid-19 inquiry recommends prosecution of BS Yediyurappa



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.