ചാലുക്യ എക്സ്പ്രസിൽ ടിടിഇ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ ആക്രമണം; ഒരു മരണം

ബെംഗളൂരു: ചാലൂക്യ എക്സ്പ്രസിൽ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട ടിടി ഉൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാരെ യാത്രക്കാരൻ ആക്രമിച്ചു. സംഭവത്തിൽ ട്രെയിൻ കാറ്ററിംഗ് അറ്റൻഡർ മരിക്കുകയും, നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പോണ്ടിച്ചേരി-മുംബൈ ചാലൂക്യ എക്സ്പ്രസ് ട്രെയിൻ ധാർവാഡിൽ നിന്ന് ബെലഗാവിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. മധ്യപ്രദേശിലെ ഝാൻസി സ്വദേശി ദേവഋഷി വർമ്മ (23) ആണ് മരിച്ചത്.
ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട ടിടിഇയെ പ്രകോപിതനായ യാത്രക്കാരൻ നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് യാത്രക്കാർക്കും ടിടിഇ അഷ്റഫ് അലിക്കും പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ ഉടൻ ബെലഗാവിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദേവഋഷിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നയുടൻ ട്രെയിൻ നിർത്തിയപ്പോൾ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. ടിടിഇയുടെ പരാതിയിൽ റെയിൽവേ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.