ബോർഡർ ഗവാസ്‌കർ ട്രോഫി; ഇന്ത്യക്ക് തകർപ്പൻ ജയം

പെർത്ത്: ബോർഡർ ഗവാസ്കർ മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ പടുകൂറ്റൻ ജയം നേടി ടീം ഇന്ത്യ. പെർത്തിൽ നടന്ന കളിയിൽ ഇന്ത്യ ഉയർത്തിയ 534 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ രണ്ടാമിന്നിങ്സിൽ 238 റൺസിൽ പുറത്തായി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്യാപ്റ്റൻ ബുംറയും, സിറാജും ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിനെ തകർത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ ലീഡെടുത്തു. ഡിസംബർ ആറ് മുതൽ അഡലെയ്ഡ് ഓവലിൽ പരമ്പരയിലെ രണ്ടാം മത്സരം നടക്കും.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിങ് തകർച്ച നേരിട്ട ടീം 150 റൺസിന് ഒന്നാമിന്നിങ്സിൽ ഓളൗട്ടായി. 41 റൺസെടുത്ത അരങ്ങേറ്റ താരം നിതീഷ് റെഡ്ഡിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. എന്നാൽ ഇന്ത്യൻ ബോളർമാരും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ഓസ്ട്രേലിയ നാണം കെട്ടു. വെറും 104 റൺസിനാണ് ആദ്യ ഇന്നിങ്സിൽ ഓളൗട്ടായത്.
ക്യാപ്റ്റൻ ജസ്പ്രിത് ബുംറയായിരുന്നു ഇന്ത്യൻ ബോളിങ്ങിലെ ഹീറോ. 30 റൺസിന് അഞ്ച് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഹർഷിത് റാണ മൂന്ന് വിക്കറ്റുകളും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും നേടി.
TAGS: SPORTS | CRICKET
SUMMARY: Team India beat Australia by heavy runs in Perth Test



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.