എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരസിക്കെരെ താലൂക്കിലെ കരടിഹള്ളി സ്വദേശിനി ഹർഷിതയെയാണ് (18) മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഇസിഇ ഒന്നാം വർഷ വിദ്യാർഥിനിയാണ്.
വ്യാഴാഴ്ച രാത്രിയാണ് ചന്ദാപുരയ്ക്ക് സമീപം ഹീലാലിഗെയിലുള്ള കോളേജ് ഹോസ്റ്റൽ മുറിയിൽ ഹർഷിതയെ സംശയാസ്പദമായ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഇസിഇ വിദ്യാർഥിനി പ്രഗതിയാണ് ഹർഷിതയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തി തെളിവെടുപ്പ് നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യ കുറിപ്പൊന്നും വിദ്യാർഥിനിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഹർഷിതയുടെ മരണത്തിൽ മരണത്തിൽ മറ്റ് വിദ്യാർഥികൾ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ഹർഷിത ജീവിതം അവസാനിപ്പിക്കാൻ ഇടയാക്കിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.