നാല് മത്സരങ്ങൾ ബാക്കി; ഐപിഎല്ലിൽ ഇനി വാശിയേറിയ പോരാട്ടങ്ങൾ

ഐപിഎല്ലിൽ ഇന്നത്തോടെ ലീഗ് മത്സരങ്ങൾക്ക് പരിസമാപ്തിയാകും. ഇന്ന് രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കമാകുക. ഇനി നാലു മത്സരങ്ങൾ മാത്രമാണ് 17ാമത് ഐപിഎൽ സീസണിൽ ശേഷിക്കുന്നത്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, അവസാന സ്ഥാനക്കാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഉണ്ട്. ശേഷിക്കുന്ന രണ്ട് മൂന്ന് സ്ഥാനക്കാരെ ഇന്നത്തെ മത്സരത്തോടെ അറിയാനാകും. ഇതോടെയാണ് അടുത്ത പ്ലേ ഓഫ് ഷെഡ്യൂൾ നിശ്ചയിക്കാനാകുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫിൽ രണ്ട് മത്സരം കളിക്കാൻ അർഹതയുണ്ട് എന്നതിനാൽ ഇന്നും വാശിയേറിയ പോരാട്ടമാണ് നടക്കുക.
ഞായാറാഴ്ച ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിനെ നേരിടും. പാറ്റ് കമ്മിൻസ് നയിക്കുന്ന ഓറഞ്ച് ആർമി ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. മികച്ച മാർജിനിലുള്ള ജയത്തോടെ രാജസ്ഥാനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനാകും ഹൈദരാബാദ് ശ്രമിക്കുക. മികച്ച ഫോമിലുള്ള ബാറ്റർമാരും ബോളർമാരും അടങ്ങുന്ന ഹൈദരാബാദ് പ്ലേ ഓഫിൽ എല്ലാ ടീമുകൾക്കും വെല്ലുവിളി തീർക്കുമെന്നുറപ്പാണ്.
ഞായാറാഴ്ച രാത്രി 7.30ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിലെ ഒന്നാമന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. അവസാനത്തെ നാലും കളിയും തോറ്റെങ്കിലും പ്ലേ ഓഫ് ഉറപ്പിച്ചതിന്റെ ആശ്വാസത്തിലാണ് സഞ്ജുവും കൂട്ടരും. ഇന്ന് കൊൽക്കത്തയെ വീഴ്ത്തി രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിക്കാൻ മികച്ച മാർജിനുള്ള ജയം രാജസ്ഥാന് ആവശ്യമാണ്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.