യുവതിയുടെ മൃതദേഹം താജ്മഹലിന് സമീപമുള്ള പള്ളിക്ക് മുമ്പിൽ കണ്ടെത്തി

താജ് മഹലിന് സമീപമുള്ള പള്ളിക്ക് മുമ്പിൽ നിന്ന് യുവതിയുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തി. യുപി പോലീസാണ് മൃതദേഹം പുറത്തെടുത്തത്. താജ്മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപമാണ് പള്ളി. പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. 22-കാരിയായ യുവതിയുടേതാണ് മൃതഹേമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
യുവതിയെ പീഡിപ്പിച്ച ശേഷം കാെലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. യുവതിയുടെ മുഖം പൂർണമായും വികൃതമാക്കിയതിനാൽ ആരണെന്നറിയാൻ സാധിച്ചിട്ടില്ല. ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്. ഇടുപ്പിന് താഴ്ഭാഗത്തെ വസ്ത്രങ്ങളുണ്ടായിരുന്നില്ല.
ഭാരമേറിയ ആയുധം ഉപയോഗിച്ചുള്ള അടിയേറ്റാകാം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ടായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചുവരികയാണ്. ഉടനെ ഇരയെ തിരിച്ചറിയുമെന്നും പ്രതിയെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.