ശ്വാസംമുട്ടലിന്റെ മരുന്നിൽ മൊട്ടുസൂചി കണ്ടെത്തി; നടപടിയെടുത്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. വിശദമായ പരിശോധന നടത്താൻ മൊട്ടുസൂചിയും കാപ്സ്യൂളും ശേഖരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കാപ്സ്യൂളിന്റെ ഗുണമേന്മയിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുമില്ല. മരുന്ന് നിർമാണ കമ്പനിയിൽ നിന്ന് വിശദീകരണം തേടുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ കാപ്സ്യൂളിലാണ് മൊട്ടുസൂചി കണ്ടത്. മേമല സ്വദേശിനി വസന്തയ്‌ക്ക് ലഭിച്ച മരുന്നിലായിരുന്നു മൊട്ടുസൂചി. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഗുളിക നൽകിയിരുന്നു. സി-മോക്സ് എന്ന കാപ്സ്യൂളാണ് നൽകിയത്. വീട്ടിലെത്തിയതിന് ശേഷം മരുന്ന് രണ്ടുതവണ കഴിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലും മരുന്ന് കഴിച്ചു. അടുത്ത ഡോസ് കഴിക്കാൻ എടുത്തപ്പോഴാണ് കാപ്സ്യൂളിന് അകത്ത് മരുന്ന് ഇല്ലെന്ന് സംശയം തോന്നിയത്. തുടർന്ന് ഈ കാപ്സ്യൂൾ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് മൊട്ടുസൂചി കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
TAGS: KERALA | CAPSULE
SUMMARY: Pin needle found inside capsule for asthma



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.