ബെംഗളൂരു ക്വിൻ സിറ്റി പദ്ധതി; താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ സർവകലാശാലകൾ


ബെംഗളൂരു: ബെംഗളൂരു ക്വിൻ സിറ്റി പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ സർവകലാശാലകൾ. ഫെബ്രുവരി 13ന് നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ (ജിഐഎം) സർവകലാശാകൾ സർക്കാരുമായി ധാരണാപത്രം ഒപ്പുവെക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ ഹബ്ബായി ക്വിൻ സിറ്റിയെ വളർത്തിക്കൊണ്ടുവരനാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം.

ജിഐഎമ്മിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എംസി സുധാകർ, മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി എസ് പ്രകാശ് പാട്ടീൽ എന്നിവർ ആതിഥേയത്വം വഹിക്കുമെന്ന് മന്ത്രി എംബി പാട്ടീൽ അറിയിച്ചു. വിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയിൽ ആഗോള രാജ്യങ്ങളുമായി സഹകരണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ജിഐഎം. അഞ്ചോ ആറോ വിദേശ സർവകലാശാലകളുമായും ആറ് മുതൽ എട്ടുവരെ ഇന്ത്യൻ സർവകലാശാലകളുമായും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുമെന്ന് പാട്ടീൽ പറഞ്ഞു.

വ്യാവസായിക നിക്ഷേപങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ മേഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗവേഷണം, നൈപുണ്യ വികസനം, അനുബന്ധ മേഖലകൾ എന്നിവയ്ക്കും മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യുജിസി മാനദണ്ഡങ്ങൾ പ്രകാരം ലോകത്തിലെ മികച്ച 500 സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ അനുമതിയുണ്ട്. ഈ സാഹചര്യം സർക്കാർ പ്രയോജനപ്പെടുത്തുമെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി. അസിം പ്രേംജി സർവകലാശാല, പിഇഎസ് സർവകലാശാല, എംഎസ് രാമയ്യ സർവകലാശാല, മണിപ്പാൽ അക്കാദമി, ക്രൈസ്റ്റ് സർവകലാശാല എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ഇന്ത്യൻ സർവകലാശാലകളെ ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെഎൻസിഎഎസ്ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്), നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻഎൽഎസ്ഐയു) തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളും പരിപാടിയുടെ ഭാഗമാകും.

TAGS:
SUMMARY: Karnataka to sign MoUs with leading universities for KWIN City


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!