ലൈംഗികാതിക്രമ കേസ്; 31ന് തിരിച്ചെത്തിയില്ലെങ്കിൽ പ്രജ്വലിനെതിരെ കർശന നടപടിയെന്ന് മന്ത്രി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ശേഷം രാജ്യം വിട്ട എംപി പ്രജ്വൽ രേവണ്ണ 31ന് തിരിച്ചെത്തിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പിൽ ഹാജരാകുമെന്ന് രേവണ്ണ വീഡിയോ പ്രസ്താവന പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പരമേശ്വരയുടെ പരാമർശം.
ഇന്ത്യയിലെത്തുമ്പോൾ രേവണ്ണയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രജ്വൽ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ വീഡിയോകൾ ഏപ്രിലിലാണ് പ്രചരിച്ചത്. തൊട്ടുപിന്നാലെ ഇയാൾ ജർമ്മനിയിലേക്ക് കടക്കുകയായിരുന്നു. നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ചാണ് പ്രജ്വൽ ഇത്രയും നാൾ മാറിനിന്നത്.
പ്രജ്വലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന എസ്ഐടിയുടെ അപേക്ഷയെത്തുടർന്ന് മെയ് 18 ന് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലുക്ക് ഔട്ട് സർക്കുലറിന് പുറമെ ഇൻ്റർപോളിൻ്റെ ബ്ലൂ നോട്ടീസും ഇയാൾക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.