ഐപിഎൽ; സൂപ്പർ ഓവറിൽ രാജസ്ഥാനെ വീഴ്ത്തി ഡൽഹി

ഐപിഎൽ ക്രിക്കറ്റിൽ ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. രാജസ്ഥാൻ റോയൽസിനെയാണ് കീഴടക്കിയത്. സൂപ്പർ ഓവറിൽ രാജസ്ഥാന് നേടാനായത് 11 റൺ. ഡൽഹി നാല് പന്തിൽ ലക്ഷ്യം നേടി. നിശ്‌ചിത 20 ഓവറിൽ ഇരുടീമുകളും 188 റണ്ണിൽ അവസാനിപ്പിച്ചതാണ് സൂപ്പർ ഓവറിന് വഴിയൊരുക്കിയത്. സഞ്‌ജു സാംസൺ നയിച്ച രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്. ജയത്തോടെ ഡൽഹി പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി.
കൈയിൽ കിട്ടിയ ജയം രാജസ്ഥാൻ തുലയ്‌ക്കുകയായിരുന്നു. ഡൽഹി പേസർ മിച്ചെൽ സ്‌റ്റാർക്കാണ് വിജയശിൽപ്പി. ഓസ്‌ട്രേലിയൻ ബൗളർ എറിഞ്ഞ അവസാന ഓവറിൽ ഏഴ് വിക്കറ്റ് ശേഷിക്കെ രാജസ്ഥാന് ജയിക്കാൻ ഒമ്പത് റൺ മതിയായിരുന്നു. സ്‌റ്റാർക്കിന്റെ ബൗളിങ്ങിൽ പതറിയ രാജസ്ഥാൻ ഒരു വിക്കറ്റ്‌കൂടി നഷ്‌ടപ്പെടുത്തി 188ൽ അവസാനിപ്പിച്ചു. അവസാന പന്തിൽ രണ്ട് റൺ വേണമെന്നിരിക്കെ ധ്രുവ് ജുറെൽ (26) റണ്ണൗട്ടായി. ഹെറ്റ്‌മയർ 15 റണ്ണുമായി പുറത്താവാതെനിന്നു. തുടർന്ന് സൂപ്പർ ഓവറിലും സ്‌റ്റാർക് തിളങ്ങി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡൽഹിക്കായി 37 പന്തിൽ 49 റണ്ണെടുത്ത് ഓപ്പണർ അഭിഷേക് പോറെൽ ടോപ് സ്‌കോററായി. കെ എൽ രാഹുലും(32 പന്തിൽ 38) ക്യാപ്‌റ്റൻ അക്‌സർ പട്ടേലും (14 പന്തിൽ 34) സ്‌കോർ ഉയർത്തി. അവസാന ഓവറുകളിൽ റണ്ണടിച്ച ട്രിസ്‌റ്റൺ സ്‌റ്റബ്‌സ് 18 പന്തിൽ 34 റണ്ണുമായി പുറത്തായില്ല. അശുതോഷ് ശർമക്കൊത്ത്(15) അവസാന അഞ്ച് ഓവറിൽ 77 റൺ നേടി.
TAGS: SPORTS | IPL
SUMMARY: Delhi beats Rajasthan Royals in IPL



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.