മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ പിടിയിൽ


ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ. മംഗളൂരുവിലെ കല്ലാപുവിനടുത്ത് വ്യാഴാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായത്. ബലാത്സംഗം ചെയ്ത ശേഷം ഇവരെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉള്ളാലിലെ ഓട്ടോറിക്ഷ ഡ്രൈവർ പ്രഭുരാജ് (38), പെയിന്ററായ കുമ്പള സ്വദേശി മിഥുൻ (37), ഡെലിവറി ഏജന്റായ പടിക്കൽ സ്വദേശി മനീഷ് (32) എന്നിവരാണ് പിടിയിലായത്.

ജോലി തേടിയാണ് യുവതി മംഗളൂരുവിലെത്തിയത്. സ്ഥലം അറിയാതിരുന്നതിനാൽ ഇവർ ഓട്ടോറിക്ഷ ഡ്രൈവറായ പ്രഭുരാജിനോട് സഹായം ചോദിച്ചിരുന്നു. തുടർന്ന് പ്രഭുവും സുഹൃത്തുക്കളും സഹായിക്കാനെന്ന വ്യാജേന യുവതിക്ക് മയക്കുമരുന്ന് കലർത്തിയ ജ്യൂസ്‌ നൽകുകയും ആളൊഴിഞ്ഞ സ്ഥലത്തേത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവതി കാസറഗോഡ് ഉപ്പളയിലുള്ള പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

TAGS: | |
SUMMARY: Three arrested for allegedly gang-raping a West Bengal woman in Mangaluru

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!