ഐപിഎൽ; ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത്

അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കേ ഗുജറാത്ത് മറികടന്നു. 54 പന്തിൽ നിന്ന് 97 റൺസോടെ പുറത്താകാതെ നിന്ന ജോസ് ബട്ട്ലറുടെ ഇന്നിങ്സാണ് ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത്. നാല് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ബട്ട്ലറുടെ ഇന്നിങ്സ്. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിങ്ങിന് അയച്ചു. കൃത്യമായ ഇടവേളയിൽ വിക്കറ്റ് നേടാൻ ഗുജറാത്ത് ടൈറ്റൻസിന് സാധിച്ചതും വിക്കറ്റ് നഷ്ടപ്പെടുത്താതെ കിടിലൻ സ്കോറിലേക്ക് അനായാസം എത്താൻ സാധിച്ചതും ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചു.
34 പന്തിൽ നിന്ന് 43 റൺസെടുത്ത ഇംപാക്റ്റ് പ്ലെയർ റുഥർഫോർഡും 21 പന്തിൽ നിന്ന് 36 റൺസെടുത്ത സായ് സുദർശനും നിർണായക സംഭാവനകൾ നൽകി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഏഴു റൺസെടുത്ത് പുറത്തായി. ഒമ്പത് പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 18 റൺസെടുത്ത അഭിഷേക് പോറെൽ ഡൽഹിക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചാണ് പുറത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച അശുതോഷ് ശർമയാണ് ഡൽഹി സ്കോർ 200 കടക്കാൻ സഹായിച്ചത്. 19 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 37 റൺസെടുത്തു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.
TAGS: SPORTS | IPL
SUMMARY: Gujarath won against Delhi Capitals in IPL



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.