മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

ബെംഗളൂരു: കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി. നേത്രാവതി, ഗുരുപുര നദികളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ജലഗതാഗത സംവിധാനമാക്കി ഈ പദ്ധതിയെ മാറ്റാനാണ് കർണാടക ശ്രമിക്കുന്നത്. ഇതിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കർണാടക മാരിടൈം ബോർഡിനെ (കെഎംബി) ചുമതലപ്പെടുത്തി.
ഇതിന് പുറമെ സാഗർമാല പദ്ധതിയുടെ കീഴിൽ മംഗളൂരുവിൽ കർണാടക ജലഗതാഗത പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള നിർദ്ദേശത്തിനും മുഖ്യമന്ത്രി അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനം, ജലഗതാഗത പദ്ധതികളുടെ പുരോഗതി, ചരക്ക് ഗതാഗതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ യോഗത്തിൽ നടന്നു.
നിർധനരുടെ പുനരധിവാസത്തിനും തുറമുഖ സംബന്ധമായ പ്രവർത്തനങ്ങൾക്കുമായി ഭൂമി അനുവദിക്കുന്നതിനും, പാട്ടക്കാലാവധി അവലോകനം ചെയ്ത് നിർദ്ദേശം സമർപ്പിക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകിയ മുഖ്യമന്ത്രി, ആന്ധ്രാപ്രദേശ്, വിശാഖപട്ടണം, കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലെ തുറമുഖങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
TAGS: KARNATAKA | WATER METRO
SUMMARY: Mangalore water metro project gets cm nod



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.