മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തമന്നയുടെ നിയമനം; കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു: മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസിഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കടുത്ത എതിർപ്പുമായി കന്നഡ അനുകൂല സംഘടനകൾ. ഇത്തരം അവസരങ്ങൾ കന്നഡിഗർക്ക് നൽകണമെന്നും നടി തമന്ന മഹാരാഷ്ട്രക്കാരിയാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് തമന്ന വൻ താരമായി വളർന്നതെങ്കിലും മുംബൈയിലാണ് അവർ ജനിച്ചുവളർന്നത്. കർണാടകയുടെ സാംസ്കാരിക സ്വത്വത്തെ പ്രതിനിധീകരിക്കുന്ന കമ്പനിയാണിത്. അതിനാൽ തന്നെ പ്രാദേശിക പ്രതിഭകൾക്ക് മുൻഗണന നൽകണമായിരുന്നുവെന്ന് കർണാടക രക്ഷണ വേദികെ സംസ്ഥാന പ്രസിഡന്റ് ടി.എ നാരായണ ഗൗഡ പറഞ്ഞു.
നടി തമന്ന ഭാട്ടിയയ്ക്ക് മൈസൂർ സോപ്പിന്റെ സംസ്കാരവുമായോ, ഭാഷയുമായോ, ചരിത്രവുമായോ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) കമ്പനിയെ ആഗോളതലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടി തമന്ന ഭാട്ടിയയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. തമന്നയുടെ ദേശീയതലത്തിലുള്ള പ്രതിച്ഛായ, ഡിജിറ്റൽ സാന്നിധ്യം തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് പരിഗണിച്ചതെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ വ്യക്തമാക്കി.
മൈസൂരു സാൻഡൽ സോപ്സ് ദേശീയതലത്തിലും ആഗോളതലത്തിലും വളരേണ്ടതുണ്ടെന്ന് മന്ത്രി പാട്ടീൽ വിശദീകരിച്ചു. കർണാടകയിൽ നിന്ന് മാത്രമായല്ല മൈസൂരു സാൻഡൽ സോപ്സിന് വരുമാനം ലഭിക്കുന്നത്. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം കെഎസ്ഡിഎൽ 1,785 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇതിൽ കർണാടകയുടെ വിഹിതം 18 ശതമാനമാണ്. ബാക്കി വരുമാനം ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2030 ആകുമ്പോഴേക്കും കമ്പനിയുടെ വിറ്റുവരവ് 5,000 കോടി രൂപയായി ഉയർത്തുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് മന്ത്രി പാട്ടീൽ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TAMANNA BHATIA
SUMMARY: Pro kannada outfits unhappy with tamanna being appointed as brand ambassador for mysore soap



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.