ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ്; 11 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: ദ്വിവത്സര ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പതിനൊന്ന് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിൻ്റെ ഏഴ് സ്ഥാനാർഥികളും ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളും ജെഡിഎസിൽ നിന്ന് ഒരാളുമാണ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ബോസരാജു, ഇവാൻ ഡിസൂസ, വസന്ത് കുമാർ, ബിൽക്കിസ് ബാനോ, ജഗദേവ് ഗുട്ടേദാർ, ഗോവിന്ദരാജു, യതീന്ദ്ര സിദ്ധരാമയ്യ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർഥികൾ. ബിജെപിയിൽ നിന്ന് സി.ടി. രവി, എൻ രവികുമാർ, എംജി മൂലെ എന്നിവരും ജെഡിഎസ് സ്ഥാനാർഥി ജവരായി ഗൗഡയും എതിരില്ലാതെ വിജയിച്ചതായി റിട്ടേണിംഗ് ഓഫീസർ വിശാലാക്ഷി പറഞ്ഞു.
ആദ്യഘട്ട എംഎൽസി തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് നടന്നത്. സൗത്ത് ടീച്ചേഴ്‌സ് മണ്ഡലത്തിൽ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥി കെ. വിവേകാനന്ദൻ കോൺഗ്രസ് സ്ഥാനാർത്ഥി മരിതിബ്ബെഗൗഡയെ പരാജയപ്പെടുത്തി. ആകെ 1049 വോട്ടുകൾ അസാധുവായപ്പോൾ 84 മുൻഗണനാ വോട്ടുകൾ മാത്രമാണ് കന്നഡ അനുകൂല പ്രവർത്തകൻ വട്ടൽ നാഗരാജിന് ലഭിച്ചത്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.