ഐപിഎൽ 2024; പഞ്ചാബിനെതിരെ വിജയം നേടി ആർസിബി


വിജയവഴി തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോലിയുടെയും രജത് പാട്ടിദറിന്റെയും തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ബെംഗളൂരു, പഞ്ചാബ് കിങ്സിനെതിരേ 60 റൺസിന്റെ ആധികാരിക ജയം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 17 ഓവർ പൂർത്തിയായപ്പോൾ 181 റൺസിന് എല്ലാവരും പുറത്തായി. തോൽവിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.

ഓപ്പണർ വിരാട് കോലിയുടെയും (47 പന്തിൽ 92) രജത് പാട്ടിദറിന്റെയും (23 പന്തിൽ 55) ഇന്നിങ്സ് മികവാണ് ബെംഗളൂരു സ്കോർ ഉയർത്തിയത്. അവസാന ഓവറുകളിൽ കാമറോൺ ഗ്രീനും (27 പന്തിൽ 46) ദിനേഷ് കാർത്തിക്കും (ഏഴ് പന്തിൽ 12) ടീം സ്കോർ മുന്നോട്ടുനയിച്ചു. ബൗളിങ്ങിൽ മുഹമ്മദ് സിറാജും (മൂന്ന് വിക്കറ്റ്), സ്വപ്നിൽ സിങ്ങും ലോക്കി ഫെർഗൂസനും കരൺ ശർമയും (രണ്ട് വീതം വിക്കറ്റുകൾ) തിളങ്ങി. അതേസമയം മൂന്നുപേരെ പുറത്താക്കി സീസണിൽ മൊത്തം 20 വിക്കറ്റുകളുമായി പഞ്ചാബിന്റെ ഹർഷൽ പട്ടേൽ ഓറഞ്ച് ക്യാപ്പിനർഹനായി. 18 വിക്കറ്റുകളുമായി ഒന്നാമത് തുടർന്ന ബുംറയെയാണ് മറികടന്നത്.

17-ാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീണതോടെ പഞ്ചാബ് 181-ന് പുറത്തായി. ശശാങ്ക് സിങ് (19 പന്തിൽ 37), ബെയർ സ്റ്റോ (27), സാം കറൻ (22) എന്നിവരും പഞ്ചാബിനായി രണ്ടക്കം കുറിച്ചു. നാലോവറിൽ 43 റൺസ് വഴങ്ങിയാണ് സിറാജിന്റെ മൂന്ന് വിക്കറ്റ് നേട്ടം.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!