കമ്പത്ത് കാറിനുള്ളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍; മരിച്ചത് മലയാളികൾ

കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപം നിർത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി (60), ഭാര്യ മേഴ്സി (58), മകന് അഖിൽ (29) എന്നിവരാണ് മരിച്ചത്. അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൃഷിയിടത്തില്‍ നിർത്തിയിട്ടിരുന്ന നിലയിലായിരുന്നു കാർ. പോലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഖിലിന്റെയും സജിയുടെയും മൃതദേഹം കാറിന്റെ മുൻ സീറ്റിലായിരുന്നു. പിൻസീറ്റിലെ വാതിലിനോട് ചാരിയിരിക്കുന്ന നിലയിലായിരുന്നു മേഴ്സിയുടെ മൃതദേഹം. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കുടുംബം. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് വാകത്താനം പോലീസ് സ്റ്റേഷനില്‍ പരാതി രജിസറ്റർ ചെയ്തിരുന്നു. ഇതിനിടയിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.