ബെംഗളൂരുവിൽ ആകെ 94,000 മരങ്ങൾ ഉണ്ടെന്ന് സർവേ റിപ്പോർട്ട്‌


ബെംഗളൂരു: ബെംഗളൂരുവിൽ ആകെയുള്ളത് 94,000 മരങ്ങൾ ആണെന്ന് ബിബിഎംപി സർവേ റിപ്പോർട്ട്‌. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആണ് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എട്ട് ടെൻഡറുകൾ വഴിയാണ് നഗരത്തിൽ മരങ്ങളുടെ കണക്കെടുപ്പ് നടത്തിയത്.

ബൊമ്മനഹള്ളി സോണിലെ വിദ്യാപീഠ (4,600 മരങ്ങൾ), കത്രിഗുപ്പെ (4,300 മരങ്ങൾ) എന്നീ രണ്ട് വാർഡുകളിലാണ് കൂടുതൽ മരങ്ങളുള്ളത്. നിലവിൽ സർവേ പൂർത്തിയായതായി ഡി. കെ. ശിവകുമാർ അറിയിച്ചു. നടപ്പുസാമ്പത്തിക വർഷത്തിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

2019 ഒക്ടോബർ 10 മുതലാണ് നഗരത്തിൽ ബിബിഎംപി മരങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചത്. കർണാടക ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. സർവേ നടത്താൻ ബിബിഎംപി ആദ്യം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിലും തുടർന്ന് ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലുമുള്ള ഉദ്യോഗസ്ഥരെയാണ് സമീപിച്ചത്. എന്നാൽ, മാസങ്ങൾ നീണ്ട ചർച്ചകൾ നടത്തിയിട്ടും കരാറുകൾ അന്തിമമായില്ല. പിന്നീട് നിരവധി കാലതാമസങ്ങൾക്ക് ശേഷമാണ് അടുത്തിടെ കണക്കെടുപ്പ് ബിബിഎംപി പൂർത്തിയാക്കിയത്.

നിലവിൽ ബിബിഎംപിയുടെ ക്ലൈമറ്റ് ആക്ഷൻ സെൽ, നഗരത്തിലെ കിണറുകളുടെ മറ്റൊരു കണക്കെടുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ മോശം അവസ്ഥയിൽ കണ്ടെത്തുന്ന കിണറുകൾ പുനര ജീവിപ്പിക്കാൻ സർക്കാരിന്റെ സഹായം തേടുമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS: | |
SUMMARY: Almost 94,000 trees in bengaluru found in tree census report

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!