സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു


ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി വർധിക്കുന്നു. ചൊവ്വാഴ്ച വരെ മൊത്തം 4,886 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തേക്കാൾ 59 ശതമാനം കൂടുതലാണിത്. ജൂണിൽ ഡെങ്കിപ്പനി കാരണം ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ ജൂൺ 18 വരെ കർണാടകയിൽ 2,003 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വർഷം കേസുകൾ 4,886 ആയി ഉയർന്നു. ബിബിഎംപി പരിധിയിൽ 1,230 കേസുകളാണുള്ളത്. കർണാടകയിൽ ജനുവരി മുതൽ ഡിസംബർ വരെ 2022ൽ 9,889 ഡെങ്കിപ്പനി കേസുകളും ഒമ്പത് മരണങ്ങളും 2023ൽ 16,566 കേസുകളുമാണ് റിപ്പോർട്ട്‌ ചെയ്തത്.

ചിക്കമഗളൂരു, ഉത്തര കന്നഡ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ (96 ശതമാനം) റിപ്പോർട്ട്‌ ചെയ്തത്. കലബുർഗിയിലും ഹാവേരിയിലും യഥാക്രമം 95 ശതമാനം, 90ശതമാനം കേസുകൾ രേഖപ്പെടുത്തി.

ഈ വർഷം ബിബിഎംപി പരിധിയിലെ കേസുകളിൽ 40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷം സംസ്ഥാനത്തെ മൊത്തം കേസുകളിൽ 25 ശതമാനവും ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മൈസൂരുവിലും 277 കേസുകളാണ് രേഖപ്പെടുത്തിയത്. ഇലക്‌ട്രോണിക്‌സ് സിറ്റി, വൈറ്റ്‌ഫീൽഡ്, മാറത്തഹള്ളി എന്നിവിടങ്ങളിലാണ് കൂടുതൽ ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

TAGS: |
SUMMARY: fever on the rise in karnataka


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!