ഹാവേരി വാഹനാപകടം; മരിച്ചവരിൽ കർണാടക ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ആദ്യ ക്യാപ്റ്റനും

ബെംഗളൂരു: ഹാവേരിയിലെ വാഹനാപകടത്തിൽ മരിച്ച 13 പേരിൽ ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ആദ്യ ക്യാപ്റ്റനും. ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിൽ വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. ഇതിൽ എസ്. മാനസ (24) നാഷണൽ ബ്ലൈൻഡ് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനാണ്.
ബ്ലൈൻഡ് വനിതാ ഫുട്ബോൾ ടൂർണമെൻ്റിൽ കർണാടക ടീമിനെ നയിക്കുകയും 2021ൽ സംസ്ഥാനത്തിനായി ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്ത മാനസ 2022ൽ ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിനായി കളിച്ചിട്ടുണ്ട്. ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ എമ്മഹട്ടിയിലെ ശാരംഗി റാവുവിൻ്റെയും ഭാഗ്യമ്മയുടെയും മകളാണ് മാനസ. അപകടത്തിൽ മാനസയുടെ അമ്മയും മരണപ്പെട്ടു.
ശിവമോഗയിലെ ശാരദ അന്ധര വികാസ കേന്ദ്രത്തിൽ എസ്എസ്എൽസി പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി ബെംഗളൂരുവിലേക്ക് താമസം മാറിയിരുന്നു. ജന്മനാ കാഴ്ചവൈകല്യമുള്ള മാനസ സ്പോർട്സിലും പഠനത്തിലും മിടുക്കിയായിരുന്നു. ഫുട്ബോളിൽ നിരവധി മെഡലുകൾ നേടിയ മാനസ കർണാടകയിലെ ബ്ലൈൻഡ് വനിതാ ഫുട്ബോൾ ടീമിൻ്റെ ആദ്യ ക്യാപ്റ്റനായിരുന്നു. ഐഎഎസ് ഓഫീസറാകണമെന്നായിരുന്നു മാനസയുടെ ആഗ്രഹം. സിവിൽ സർവീസ് പരീക്ഷയ്ക്ക് കോച്ചിംഗ് ക്ലാസുകൾക്കും മാനസ പോയിരുന്നു.
ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് മാനസയെന്ന് കർണാടക ബ്ലൈൻഡ് ഫുട്ബോൾ അസോസിയേഷൻ്റെ പരിശീലകൻ വസീം അക്രം പറഞ്ഞു. കൊച്ചിയിൽ നടന്ന 2022 ഐബിഎസ്എ വനിതാ ഏഷ്യ-ഓഷ്യാനിയ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും മാനസ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
വിദ്യാർഥിയായിരിക്കെ ഇന്ത്യൻ ബ്ലൈൻഡ് സ്‌പോർട്‌സ് ഫെഡറേഷൻ സംഘടിപ്പിച്ച ടൂർണമെൻ്റുകളിൽ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ എന്നിവയിൽ സ്വർണം ഉൾപ്പെടെ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്. നാഷണൽ ഫെഡറേഷൻ ഫോർ ദി ബ്ലൈൻഡ് വാഗ്ദാനം ചെയ്യുന്ന സ്കോളർഷിപ്പുകൾക്കും അർഹയായിട്ടുണ്ട്.
TAGS: KARNATAKA | ACCIDENT | DEATH
SUMMARY: First blind football captian among victims of haveri accident



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.