കോടതി വളപ്പിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് ഗുണ്ട ജയേഷ് പൂജാരി

ബെംഗളൂരു: കോടതി വളപ്പിൽ വെച്ച് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് കുപ്രസിദ്ധ ഗുണ്ട ജയേഷ് പൂജാരി. ബെളഗാവി ജില്ലാ കോടതിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പൂജാരി ഉൾപ്പെട്ട 2018ലെ ഒരു കേസുമായി ബന്ധപ്പെട്ട് വാദം കേൾക്കാനിരിക്കെയായിരുന്നു സംഭവം. ഇയാളെ ജില്ലാ കോടതിയിൽ ഹാജരാക്കുന്നതിനിടെ ഉച്ചത്തിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
പോലീസ് ഉടൻ തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കാതെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട് പൂജാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്ന ഹിൻഡൽഗയിലെ സെൻട്രൽ ജയിലിലേക്ക് വ്യാഴാഴ്ച അയക്കുമെന്ന് പോലീസ് അറിയിച്ചു. ആറ് വർഷം മുമ്പ് മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് പൂജാരിയെ ജില്ലാ കോടതിയിൽ ബുധനാഴ്ച ഹാജരാക്കിയത്.
ഇതിനു മുമ്പ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കേസിലും ഇയാൾ പ്രതിയാണ്. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 100 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഫോണിലൂടെ ഇയാളുടെ ഭീഷണി.
TAGS: KARNATAKA| COURT
SUMMARY: Gangster jayesh poojari taken into custody over raising pro pak slogan in court



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.